കാസർകോട് സ്വദേശിയായ മലയാളി സൗദി അറേബ്യയിൽ വെടിയേറ്റ് മരിച്ചു; 13 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ

 
Basheer

റിയാദ്: സൗദി അറേബ്യയിൽ ഒരു മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് സ്വദേശിയായ ബഷീർ (41) ആണ് മരിച്ചത്. ബിഷ അസീർ പ്രവിശ്യയിലാണ് സംഭവം. താമസ സ്ഥലത്ത് വാഹനം വൃത്തിയാക്കുന്നതിനിടെ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു. വാഹനത്തിലെത്തിയ ശേഷമാണ് സംഘം കാസർകോട് സ്വദേശിയെ ആക്രമിച്ചത്. 13 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെ എത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. താമസ സ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിൽ എത്തിയ അക്രമികൾ വെടിയുതിർത്തതായി റിപ്പോർട്ട്. ശബ്ദം കേട്ട് സഹവാസികൾ പരിശോധിക്കാൻ എത്തിയപ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബഷീറിനെ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഒരു ഈജിപ്ത് പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ അദ്ദേഹം മരിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്നു നിൽക്കുന്നത് കാണാം. സംഭവത്തിന് തൊട്ടുമുമ്പ്, അടുത്തുള്ള ഒരു സൂഖിൽ നിന്ന് ഭക്ഷണം വാങ്ങി ബഷീർ തന്റെ വീട്ടിലേക്ക് പോകുന്നത് ചിലർ കണ്ടു. മൃതദേഹം ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ബിഷ കെഎംസിസി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ പോസ്റ്റ്‌മോർട്ടം നിയമ നടപടികൾ പൂർത്തിയാക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്. ബഷീറിന്റെ പിതാവ് അസൈനാർ മുഹമ്മദ്. അമ്മ: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്രിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.

അദ്ദേഹം ഐസിഎഫ് അംഗമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവർത്തകരായ അബ്ദുൾ അസീസ് പാത്തിപറമ്പനും മുജീബ് സഖാഫിയും നിയമനടപടികൾ കൈക്കൊള്ളുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.