ഓപ്പറേഷൻ സിന്ദൂരിൽ തകർന്ന ജെയ്‌ഷ്-ഇ-മുഹമ്മദ് ആസ്ഥാനം പാകിസ്ഥാൻ പുനർനിർമിച്ചതായി റിപ്പോർട്ട്

 
World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ ആക്രമണത്തിൽ തകർന്ന പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ (JeM) ആസ്ഥാനം പുനർനിർമിച്ചതായി റിപ്പോർട്ട്. മാർകസ് സുബ്ഹാനല്ലാഹ് സമുച്ചയം പുതിയ പ്ലാസ്റ്ററും പെയിന്റും മാർബിളും ഉൾപ്പെടെ ഉപയോഗിച്ച് വിപുലമായി പുനർനിർമിച്ചതായാണ് പുറത്തുവന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. 

2025 മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ സമുച്ചയത്തിന് കനത്ത നാശനഷ്ടമുണ്ടായിരുന്നു. ഏകദേശം 15 മാസത്തിനുശേഷം കെട്ടിടം വീണ്ടും പ്രവർത്തനസജ്ജമായതായി റിപ്പോർട്ടുകൾ പറയുന്നു. 

പുനർനിർമാണത്തിന് പാകിസ്ഥാൻ ഭരണകൂടത്തിൽനിന്ന് ഏകദേശം 25 കോടി പാകിസ്ഥാൻ രൂപയുടെ ധനസഹായം ലഭിച്ചതായി ചില രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.