പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു കടന്നുപിടിച്ച കേസിൽ 76കാരനെ പത്തുവർഷം വെറും തടവ്

 
judgement

 തിരുവനന്തപുരം : പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു കടന്ന് പിടിച്ച കേസിൽ പ്രതി  ദേവദാസിനെ (76) പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചു . തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖയാണ് ശിക്ഷച്ചത് . പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ മൂത്രമൊഴിക്കുന്ന ഭാഗത്ത് പ്രതി കടന്നു പിടിച്ചു എന്നാണ് പ്രൊസീക്യൂഷൻ കേസ്. ക്ലാസ്സിൽ  മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതി ഇത് ചെയ്തത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിചതിനാൽ കാര്യം തിരക്കിയപോഴാണ് വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷൻ സെൻ്ററിൻ്റെ പ്രിൻസിപ്പാൽനോടും പറഞ്ഞൂ.

പ്രിൻസിപ്പാളും വീട്ടുകാരും കൂടി ചേർന്ന് ചൈൽഡ് വെൽഫയർ സെന്ററിൽ  അറിയിച്ചത്. വിവരമറിഞ് തമ്പാനൂർ പോലീസ് കേസ് എടുത്തു. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. തനിക്ക് മക്കളില്ലന്നും രോഗിയായ ഭാര്യ മാത്രെമേ ഉള്ളതിനാൽ കുറഞ്ഞ ശിക്ഷ നൽക്കണമെന്ന് പ്രതി കോടതിയോട് അപേക്ഷിച്ചു. ശിക്ഷ കുറച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശമാകും നല്കുന്നതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. എന്നാലും പ്രായം പരിഗണിച്ച് പ്രതിക്ക്  വെറും തടവ്  വിധിക്കുന്നതെന്ന് കോടതി  ചൂണ്ടി കാട്ടി.  

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. തമ്പാനൂർ എസ് ഐ. വി.എസ്. രഞ്ജിത്ത്, എസ് ഐ എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രൊസീക്യൂഷൻ 15 സാക്ഷികളെ വിസ്ത്തരിക്കുകയും 16 രേഖകൾ ഹാജരാക്കി.