ഉചിതമായ സഹായം നൽകും, ആരോഗ്യ മേഖലയെ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും: മുഖ്യമന്ത്രി പിണറായി വിജയൻ

 
CM
CM

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ സംഭവിച്ചതുപോലുള്ള നിർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജ്ജ് തന്നെ വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പിന്തുണയിൽ താൻ ആശ്വാസത്തിലാണെന്നും ബിന്ദുവിന്റെ ഭർത്താവ് വിശൃതൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചതുപോലുള്ള നിർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എല്ലാ മുൻകരുതലുകളും ശക്തിപ്പെടുത്തും.

മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. അവർക്ക് സർക്കാരിന്റെ സഹായവും പിന്തുണയും ഉണ്ടായിരിക്കും. ആരോഗ്യ മേഖലയെ കൂടുതൽ ശക്തിയോടെ സർക്കാർ മുന്നോട്ട് കൊണ്ടുപോകും.