കരവാരം വഞ്ചിയൂരിൽ അനധികൃത ഇറച്ചിവെട്ട് അവസാനിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ

 
Human Rights Commission

തിരുവനന്തപുരം(ആറ്റിങ്ങൽ) : കരവാരം ഗ്രാമ പഞ്ചായത്തിലെ വഞ്ചിയൂരിൽ ജനങ്ങളുടെ സരക്ഷ കണക്കിലെടുത്ത് ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് മാത്രം അറവുശാലകൾ പ്രവർത്തിക്കാൻ അനുമതി നൽകണണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കരവാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 

മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കടമുറികളിൽ ഉണ്ടായിരുന്ന ഇറച്ചി വിൽപ്പനക്കാരെ ഒഴിപ്പിച്ചിട്ടുള്ളതായി കരവാരം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മാർക്കറ്റിന് പുറത്തുള്ള ഇറച്ചി വിൽപ്പനകാർക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ നടക്കുന്ന ഇറച്ചി വിൽപ്പനയ്ക്ക് മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ എസ്. ഷാജി സമർപ്പിച്ച പരാതിയിലാണ് നടപടി.