സിപിആർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു ഐഎംഎ

തിരുവനന്തപുരം; ഹൃദയാഘാതം കൊണ്ടുള്ള മരണ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഐഎംഎയുടെ നേതത്വത്തിൽ സംസ്ഥാന തലത്തിൽ 108 ബ്രാഞ്ചുകൾ നടത്തുന്ന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ആനയറ ഐഎംഎ ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
കാർഡിയാക് അറസ്റ്റിൽ നിന്നും പരിശീനം കൊണ്ട് രക്ഷപ്പെടാനാകുനാകുമെന്നും വേറെ ഏത് അറസ്റ്റിനേക്കാളും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും ഒരാളെ രക്ഷപ്പെടുത്താൻ കഴിയുന്നത് ഏറ്റവും മഹത്വരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അത്തരത്തിൽ കാർഡിയാക് അറസ്റ്റിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി ഐഎംഎ പരിശീലനം നൽകിയത് സുപ്രധാനമാണ്.
കേരളത്തിലെ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം വളരെ അത്യാവശ്യമാണ്. സംസ്ഥാനത്തെ ഓരോരുത്തരും സിപിആർ നൽകാൻ പഠിക്കണം. ഇത്രയും വലിയ പരിശീലനം നൽകുന്ന ഐഎംഎ.യുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ഐസിആർ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഉണ്ടാകുന്ന 56% രോഗങ്ങളും തെറ്റായ ആഹാര രീതി കൊണ്ടാണ് ഉണ്ടാകുന്നതെന്നാണ് പഠനറിപ്പോർട്ടുകൾ , ഏത് തരത്തിലുള്ള ആളുകൾക്ക് ഏത് തരത്തിലുള്ള ആഹാരം വേണമെന്നും, ഏത് തരത്തിലാണ് കൃഷി നടത്തേണ്ടതെന്നും, കൃഷി വകുപ്പും ആരോഗ്യ വിദഗ്ധരും കൂടി ആലോചിച്ച് കേരള ജനതയുടെ ആരോഗ്യ സംരക്ഷണ വേണ്ടി ഒരു പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പ്രസ്ഥാവിച്ചു.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസൻ കെ.എ അധ്യക്ഷത വഹിച്ചു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ ശശിധരൻ കെ, മുൻ നാഷണൽ പ്രസിഡന്റ് ഡോ. എ മാർത്താണ്ഡപിള്ള, മുൻ പ്രസിഡന്റ് ഡോ ജോസഫ് ബെനവൻ, ഇഎൽഎസ് ട്രെയിനിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജി.എസ് വിജയകൃഷ്ണൻ, ഹെഡ്കോട്ടേഴ്സ് ജോ.സെക്രട്ടറി ഡോ മോഹൻ റോയ്, ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ അനുപമ, തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ ശ്രീജിത്ത് ആർ, ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ സ്വപ്ന എസ് കുമാർ ഇഎൽസി ട്രൈയിനിംഗ് കൺവീനർ ഡോ. ഷിജു സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു