സ്‌കൂളുകളിൽ ഇനി ഓണം, ക്രിസ്മസ് പരീക്ഷകൾ പാടില്ല, ശനിയാഴ്ചകളിൽ ക്ലാസുകളില്ല

 
Edu

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ പ്രവൃത്തി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാൻ ശുപാർശയുണ്ട്. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതി ശുപാർശ മുന്നോട്ടുവച്ചു.

സ്‌കൂൾ പരീക്ഷകൾ രണ്ടായി കുറയ്ക്കാനും കമ്മിറ്റി ശുപാർശ ചെയ്തു. തുടർച്ചയായി ആറ് പ്രവൃത്തി ദിവസങ്ങൾ ഉണ്ടാകാതിരിക്കാൻ മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസുകൾ നടത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

ഓണം ക്രിസ്മസ്, മാർച്ച് മാസങ്ങളിൽ നിലവിൽ മൂന്ന് പരീക്ഷകളുണ്ട്. പകരം ഒക്ടോബറിൽ അർദ്ധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. ക്ലാസ് പരീക്ഷകളിലൂടെ പഠന നിലവാരം വിലയിരുത്താൻ കഴിയും.

ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളുടെ ക്ലാസ് സമയം വർദ്ധിപ്പിക്കേണ്ട ആവശ്യമില്ല. ഹൈസ്‌കൂളുകളിൽ ദിവസവും അര മണിക്കൂർ വർദ്ധിപ്പിച്ചാൽ ഒരു വർഷത്തിൽ 1200 മണിക്കൂർ പഠനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്ത് മിനിറ്റായി കുറയ്ക്കണം.

ഹൈകോടതിയുടെ നിർദ്ദേശപ്രകാരം എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫസർ വി പി ജ്യോതിഷ് അധ്യക്ഷനായ അഞ്ചംഗ സമിതി ഇന്നലെ മന്ത്രി വി ശിവൻകുട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചു.