കേരളത്തിൽ 4000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

 
PM

കൊച്ചി: സംസ്ഥാനത്ത് 4000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചി കപ്പൽശാല രണ്ടാം ഡ്രൈ ഡോക്കിലെ ഷിപ്പ് റിപ്പയർ സെന്റർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയും മോദി ഇന്ന് രാജ്യത്തേക്ക് ഉദ്ഘാടനം ചെയ്തു. ഇന്ന് ഭാഗ്യ ദിനമാണെന്നും കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ തനിക്ക് അവസരം ലഭിച്ചെന്നും മോദി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരിട്ട് എത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മെയ്ഡ് ഇൻ കേരളയുടെ സംഭാവന ചെറുതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘പുതിയ പദ്ധതികൾ വികസനത്തിന്റെ നാഴികക്കല്ലുകളായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് യാർഡാണ് കൊച്ചി. കഴിഞ്ഞ 10 വർഷമായി ഷിപ്പിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കേന്ദ്ര പരിഷ്‌കരണ നടപടികൾ മൂലം തുറമുഖ മേഖലയിലെ നിക്ഷേപം വർധിച്ചു. ചരക്ക് കപ്പലുകൾ ഇനി കാത്തിരിക്കേണ്ടതില്ല. തൊഴിലവസരങ്ങൾ ഉയർന്നുവരുന്നു.

പുതിയ ഡ്രെ ഡോക് രാജ്യത്തിന് അഭിമാനമാണ്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കും. ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഒരു വികസന കുതിപ്പായിരിക്കും.'- പ്രധാനമന്ത്രി പ്രസ്താവിച്ചു.