തെറ്റ് പറ്റിയെന്ന് നവീൻ ബാബു പരാമർശിച്ചെന്ന് കളക്ടറുടെ മൊഴി’; ദിവ്യ അവകാശപ്പെടുന്നു


കണ്ണൂർ: തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം നവീൻ ബാബു പറഞ്ഞതായി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയിൽ പുതിയ അവകാശവാദവുമായി പി പി ദിവ്യയുടെ ജാമ്യാപേക്ഷ. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തത് എന്തുകൊണ്ട്?
പ്രശാന്തനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണത്തിന് കഴമ്പുണ്ടെന്നും ദിവ്യ ഹരജിയിൽ വാദിച്ചു. എന്തുകൊണ്ട് പ്രശാന്തൻ്റെ മൊഴി കോടതിയിൽ പരാമർശിച്ചില്ല. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും ദിവ്യ ആരോപിച്ചു. എഡിഎമ്മിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിവ്യ ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും.
യാത്രയയപ്പ് ചടങ്ങിൽ അഴിമതിയെക്കുറിച്ച് സംസാരിച്ചെന്നാണ് ദിവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എഡിഎമ്മിനെ വേദനിപ്പിക്കാനല്ല ഉദ്ദേശിച്ചത്. ഉദ്യോഗസ്ഥ അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചു. കലക്ടർ മുഖേനയാണ് ചടങ്ങിനെക്കുറിച്ച് അറിഞ്ഞത്. ചടങ്ങിലേക്ക് തന്നെ കളക്ടർ ക്ഷണിച്ചതായി ദിവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകി. അതേസമയം, കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ അന്വേഷണ സംഘത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ട്.
യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന് ബാബു തന്നെ കണ്ടെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി കളക്ടര് നിഷേധിച്ചില്ല. കൂടുതൽ കാര്യങ്ങൾ പറയാൻ പരിധിയുണ്ടെന്നും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയിൽ പറഞ്ഞ മൊഴി നിഷേധിക്കുന്നില്ല. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർക്കും സമാനമായ മൊഴി നൽകിയിരുന്നു. കുടുംബത്തിൻ്റെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് കലക്ടർ അരുൺ കെ വിജയൻ കൂട്ടിച്ചേർത്തു.