വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം, സെമി ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇവിടെ നടക്കും

 
GS

തിരുവനന്തപുരം: സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 26 വരെ നടക്കാനിരിക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കും തിരുവനന്തപുരം വേദിയാകും.

സെമി ഫൈനൽ മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഒക്ടോബർ 3 ന് നടക്കുന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26 ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

സെപ്റ്റംബർ 25 നും 27 നും രണ്ട് സന്നാഹ മത്സരങ്ങളും നടക്കും. ഐപിഎൽ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റി. ഇന്ന് വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂർ ചടങ്ങ് ഇന്നലെ മുംബൈയിൽ ആരംഭിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്മൃതി മന്ദാന ജെമീമ റോഡ്രിഗസും ഐസിസി ചെയർമാൻ ജയ് ഷായും ചടങ്ങിൽ പങ്കെടുത്തു. വിശാഖപട്ടണം, ഇൻഡോർ, ഗുവാഹത്തി, മുള്ളൻപൂർ (പഞ്ചാബ്) എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലായി എട്ട് ടീമുകൾ 31 മത്സരങ്ങൾ കളിക്കും.

വനിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗ് 2017 ൽ ഇന്ത്യ ഫൈനലിൽ എത്തിയപ്പോഴാണ്. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് ടീം ലക്ഷ്യമിടുന്നത്.