ഛത്തീസ്ഗഢിൽ ട്രയൽ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ അഞ്ച് പേർ അറസ്റ്റിൽ

 
Train
Train

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ദുർഗ് വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്‌പ്രസ് വെള്ളിയാഴ്ച രാത്രി വിശാഖപട്ടണത്ത് നിന്ന് ദുർഗിലേക്കുള്ള മടക്കയാത്രയിൽ ബാഗ്‌ബഹ്‌റ റെയിൽവേ സ്‌റ്റേഷനിലൂടെ ട്രയൽ റൺ നടത്തുന്നതിനിടെയാണ് സംഭവം.

സപ്തംബർ 16 ന് ദുർഗിൽ നിന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ സി2-10 സി4-1, സി9-78 എന്നീ മൂന്ന് ട്രെയിൻ കോച്ചുകളുടെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

സംഭവത്തെത്തുടർന്ന് റെയിൽവേ പോലീസ് ഫോഴ്സ് (ആർപിഎഫ്) ശിവകുമാർ ബാഗേൽ, ദേവേന്ദ്ര ചന്ദ്രകർ, ജീതു താണ്ടി, ലേഖരാജ് സോൻവാനി, അർജുൻ യാദവ് എന്നീ അഞ്ച് പേരെ പിടികൂടി.

1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 153 പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്, ഉടൻ തന്നെ റായ്പൂർ റെയിൽവേ കോടതിയിൽ ഹാജരാക്കും.

ബാഗേലിൻ്റെ ഭാര്യാസഹോദരി ബാഗ്‌ബഹ്‌റയിലെ കോൺഗ്രസ് കോർപ്പറേറ്ററാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.