വായ്പാ പരിധി: കേരളവുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം


ന്യൂഡൽഹി: വായ്പാ പരിധി സംബന്ധിച്ച് കേരളവുമായി വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്ന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് കെവി തോമസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. കേന്ദ്രത്തിൻ്റെ പ്രതികരണം സിൽവർ ലൈൻ ഡിപിആറിൽ അറിയിക്കാമെന്ന് നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചതായി കെവി തോമസ് വ്യക്തമാക്കി.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം കടമെടുപ്പ് പരിധി സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. വായ്പാ പരിധി കുറയ്ക്കുന്നതിനെതിരെ കേരളം കേസെടുത്തതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന് ചർച്ചയിൽ വ്യക്തമാണ്.
കേരളം സുപ്രിംകോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും കേസ് നിലനിൽക്കുന്നുണ്ടെന്നും ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.