കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി


ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ബിജെപി അഭിഭാഷകനായ ദേശിയ മക്കൾ ശക്തി കച്ചിയും വിജയുടെ തമിഴഗ വെട്രി കഴകം (ടിവികെ)യും സമർപ്പിച്ച ഹർജികൾ തള്ളി. ദുരന്തത്തിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ അന്വേഷണത്തെ തമിഴ്‌നാട് സർക്കാരും എതിർത്തു.
കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പൊതുയോഗങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്‌ഒപി) രൂപീകരിക്കുന്നതുവരെ കൂടുതൽ യോഗങ്ങൾ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
യോഗങ്ങൾക്കിടയിൽ ശുദ്ധജല ടോയ്‌ലറ്റുകൾ മുതലായവ ഉറപ്പാക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ദേശീയ, സംസ്ഥാന പാതകൾക്ക് സമീപം ഒരു പാർട്ടിയും യോഗങ്ങൾ നടത്താൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ടിവികെ ആവശ്യപ്പെട്ടു.