തുടർച്ചയായ രണ്ടാം തവണയും ആർബിഐ റിപ്പോ നിരക്ക് 5.5% ൽ മാറ്റമില്ലാതെ നിലനിർത്തി
Oct 1, 2025, 12:22 IST


ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇതോടെ റിപ്പോ നിരക്ക് 5.50% ൽ തുടരും. ആഗോള വ്യാപാരത്തിലെ പ്രതിസന്ധിയും ജിഎസ്ടിയിലെ കുറവും പരിഗണിച്ച ശേഷമാണ് ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനം. മൂന്ന് ദിവസത്തെ യോഗത്തിനൊടുവിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
ഈ വർഷം വാണിജ്യ ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് വായ്പ നൽകുന്ന നിരക്കായ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് കുറച്ചിരുന്നു. യുഎസ് താരിഫും ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും പരിഗണിച്ചതിനുശേഷം മാത്രമേ പലിശ നിരക്ക് തീരുമാനിക്കൂ എന്ന് ഓഗസ്റ്റിൽ ആർബിഐ പറഞ്ഞിരുന്നു. റിപ്പോ നിരക്ക് 5.50% ൽ നിലനിർത്താൻ ആറ് അംഗ പാനൽ ഏകകണ്ഠമായി വോട്ട് ചെയ്തു.