മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് തഹാവൂർ റാണ, എൻഐഎ ഉടൻ കേരളത്തിലെത്തും

ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് തഹാവൂർ ഹുസൈൻ റാണ. കഴിഞ്ഞ ദിവസം മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ഇന്നലെ അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജൻസിയുടെ ആസ്ഥാനത്ത് എത്തി എട്ട് മണിക്കൂർ ചോദ്യം ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് തന്റെ ബാല്യകാല സുഹൃത്ത് ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണെന്ന് റാണ തന്റെ മൊഴിയിൽ കുറ്റപ്പെടുത്തി.
ഭീകരാക്രമണത്തിന് മുമ്പ് ഡൽഹി, മുംബൈ, കേരളം എന്നിവിടങ്ങളിലേക്ക് നടത്തിയ സന്ദർശനങ്ങളെക്കുറിച്ചും റാണ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. സുഹൃത്തുക്കളെ കാണാൻ ഈ സ്ഥലങ്ങൾ സന്ദർശിച്ചതായി അദ്ദേഹം സമ്മതിച്ചു. തന്റെ സുഹൃത്തുക്കളുടെ വിവരങ്ങളും റാണ ക്രൈംബ്രാഞ്ചിന് കൈമാറിയതായി റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തുമെന്ന് സൂചനയുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് പത്ത് ദിവസം മുമ്പ്, തഹാവൂർ ഹുസൈൻ റാണ കൊച്ചിയിലെ മറൈൻ ഡ്രൈവിലെ താജ് ഹോട്ടലിൽ താമസിച്ചു. പകൽ സമയത്ത് റാണ കൊച്ചിയിൽ താമസിച്ച് അടുത്ത ദിവസം മുംബൈയിലെത്തി. ഈ സമയത്ത് ഹെഡ്‌ലി കൊച്ചിയിലെത്തിയതായും സംശയിക്കുന്നു.
പാകിസ്ഥാൻ-കനേഡിയൻ പൗരനായ റാണ നിലവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉയർന്ന സുരക്ഷയോടെയാണ് റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിനെതിരെ വിശദമായ കുറ്റപത്രം ഉടൻ സമർപ്പിക്കും.