വിധിയിലെ പിഴവ് പുനഃപരിശോധിക്കേണ്ടതുണ്ട്,’ മദ്രാസ് ഹൈക്കോടതി ജഡ്ജി 

 
Madras

ചെന്നൈ: ആറ് വർഷം മുമ്പുണ്ടായ വിധിയിൽ തെറ്റുണ്ടെന്നും അത് പുനഃപരിശോധിക്കണമെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ്. കഴിഞ്ഞ ദിവസം മദ്രാസ് ബാർ അസോസിയേഷൻ അക്കാദമിയും രാകേഷ് ലോ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. തെറ്റ് ചെയ്തുവെന്ന് തിരിച്ചറിയുകയും അത് തിരുത്താൻ തയ്യാറാവുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മാറ്റമുണ്ടാകുന്നതെന്ന് ആനന്ദ് വെങ്കിടേഷ് കൂട്ടിച്ചേർത്തു.

2018 ജൂൺ 4 ന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് എം എം സുന്ദ്രേഷുമായി ഡിവിഷൻ ബെഞ്ച് പങ്കിടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അദ്ദേഹം എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും നിരവധി വിധിന്യായങ്ങൾ എഴുതാൻ അനുവദിക്കുകയും ചെയ്തുവെന്ന് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

2018 ജൂലൈ 23ന് പി കല്യാണ ചക്രവർത്തിക്കെതിരായ ഹർഷ എസ്റ്റേറ്റ് കേസിൽ തൻ്റെ വിധിന്യായത്തിൽ പിഴവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ ജഡ്ജിയായി ഒരു മാസമേ ആയിട്ടുള്ളൂവെന്ന് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. .

വിധിയിൽ പറഞ്ഞ കാര്യങ്ങൾ പുനഃപരിശോധിക്കണം. ഈ വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ആർ.പാർത്ഥസാരഥി എഴുതിയ ലേഖനം വായിച്ച് അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചർച്ച നടത്തിയപ്പോഴാണ് തെറ്റ് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു.