നികുതി വകുപ്പിനുതന്നെ രേഖകളുടെ കുരുക്ക്; ഉദ്യോഗസ്ഥർക്ക് ധനമന്ത്രിയുടെ വിമർശനം

 
National

നികുതിദായകരോട് അനാവശ്യ രേഖകളും ആവർത്തിച്ചുള്ള വിവരങ്ങളും ആവശ്യപ്പെടുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതി വകുപ്പിന് നിർദേശം നൽകി. സർക്കാർ സംവിധാനങ്ങൾക്കുള്ളിൽ ലഭ്യമായ വിവരങ്ങൾ വീണ്ടും നികുതിദായകരിൽ നിന്ന് ആവശ്യപ്പെടുന്നത് ഒഴിവാക്കണമെന്നും അവർ വ്യക്തമാക്കി. 

പുതിയ ആദായനികുതി നിയമവും ലളിതമാക്കിയ നടപടിക്രമങ്ങളും നിലവിൽ വന്ന സാഹചര്യത്തിൽ, പൗരസൗഹൃദ സമീപനമാണ് വകുപ്പ് സ്വീകരിക്കേണ്ടതെന്ന് ധനമന്ത്രി പറഞ്ഞു. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് രേഖാപരിശോധനയും സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്നും അവർ നിർദേശിച്ചു. 

സത്യസന്ധമായ പിഴവുകളും മനഃപൂർവമുള്ള നികുതി വെട്ടിപ്പും തമ്മിൽ വ്യക്തമായ വേർതിരിവ് കാണണമെന്നും, നിയമം പാലിക്കുന്ന നികുതിദായകർക്ക് അനാവശ്യ ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും ധനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നികുതിദായകർക്ക് കൂടുതൽ സുഗമവും വിശ്വാസ്യതയുള്ളതുമായ സേവനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.